Monday 28 October 2019

                                                    ർമകൾ    
യാത്ര ചെയ്യുക എന്നത് ഇപ്പോഴും മനോഹരമായ കാര്യമാണ് .നമ്മുടെ മനസ്സുമായി ഏറ്റവും അടുത്ത് നില്കുയന്നവരുടെ ഒപ്പമാകുമ്പോൾ അത് കൂടുതൽ മനോഹരമാക്കുന്നു . ഇന്നത്തെ യാത്ര അങ്ങനെ യൊന്നായിരുന്നു വലിയപറമ്പ പഞ്ചായത്തിലൂടെ യുള്ള യാത്ര ഇപ്പോഴും എനിക്ക് വളരെ ഇഷ്ട്ടമാണ് . ഒരു പക്ഷെ എന്റെ ആത്മാവുമായി ബന്ധപ്പെട്ട സ്ഥലമായത് കൊണ്ടായിരിക്കാം അത് എന്നെ ഗൃഹാതുരത്തന്റെ വഴികൾ ആയി മാറുന്നത് . എന്റെ ഓർമകളിലെ ഏറ്റവും പഴയ ഒരു കർക്കിടക മാസം ഇന്ന് ഒരു ഓർമചിത്രം പോലെ മനസ്സിൽ കടന്നു വന്നത് . എന്റെ അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം കർക്കിടകം പതിനാറു ആണ് . ഒരു കർക്കിടകം പതിനാറിന് ഞാൻ ന്യാത്മാർ എന്നിവർ അച്ഛന്റെയും അമ്മയുടെയും ഒന്നിച്ച് കടപ്പുറത്തേക്ക് പോകുന്നത് .അന്ന് അച്ഛൻ വാഴ കൃഷി നടത്താറുണ്ടായിരുന്നു . അതിൽ നീന്നെടുത്ത കുറെ പച്ചക്കായി പിന്നെ വേറെയും കുറെ സാധനങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. അന്ന് വാഹന സൗകര്യം കുറവായിരുന്നു , നടന്നാണ് പോയിരുന്നത് . ഇന്ന് നമ്മൾ കണ്ട പാലം ഒന്നും അന്നുണ്ടായിരുന്നില്ല .വലിയ ഓടം കണക്കെയുള്ള തോണിയായിരുന്നു . ഒരാൾ തുഴയും രണ്ടു പേര് തണ്ടു വലിക്കും . അങ്ങനെ കുറെ സമയം എടുക്കും അക്കരെ ഏത്തൻ . സ്‌കൂളുകൾ കുറവായതിനാൽ ആ കാലത്ത് കുട്ടികൾ പഠിക്കാൻ വന്നിരുന്നത് ഇക്കരെ യായിരുന്നു . മഴ കാലത്ത് വലിയ ആശങ്ക ആയിരുന്നു അച്ഛനമ്മമാർക്ക് . അന്നൊക്കെ രാത്രി കാലത്തു ഒരസുഖം വന്നാൽ പയ്യന്നൂരിലുള്ള ഒരാശുപത്രിയിൽ എത്തിക്കാൻ വളരെ പാടുപെട്ടിരുന്നു .
ഇന്ന് നമ്മൾ പോയിരുന്ന വഴിയിൽ കുറെ ആൾക്കാർ കൂടിയിരിക്കുന്നത് കണ്ടില്ലേ . അതിലൂടെ യായിരുന്നു കടവ് . ഞാൻ പറഞ്ഞു വരുന്ന കർക്കിടക മാസത്തിലെ ആ ദിവസത്തിൽ നിർത്താതെ പെയ്യുന്ന മഴയായിരുന്നു  . പുറത്തിറങ്ങാൻ പറ്റാത്ത അത്ര വലിയ മഴ എന്നാലും അമ്മയ്ക്ക് അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം പോകണം എന്ന വലിയ ആഗ്രഹം .അച്ഛൻ എതിരൊന്നും പറയില്ല . അങ്ങനെ കോറിച്ചെറിയുന്ന മഴയത്തു നനഞ്ഞാണ്‌ ഞങ്ങൾ കടവിൽ എത്തിയത് . കടവിൽ എത്തുമ്പോഴേക്കും മഴ വീണ്ടും കനത്തു പെയ്യുന്നു .കടവ് തോണി അക്കരെയാണ് .കടവിറക്കാൻ പറ്റുന്നില്ല . ഞങ്ങൾ കുറെ സമയം കാത്തുനിന്നു . വേറെയും ആൾക്കാർ ഉണ്ടായിരുന്നു . പോകാൻ പറ്റാത്ത അവസ്ഥ അച്ഛൻ തിരിച്ചു പോകാം എന്ന് പറഞ്ഞു .അപ്പോഴേക്കും അമ്മയ്ക്കും തോന്നി പോകാൻ പറ്റില്ല എന്ന് .അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ വേദനയോടെ കണ്ടു . ഞങ്ങൾ കൊണ്ട് പോയ സാധനങ്ങൾ അടുത്തുള്ള ഒരു വീട്ടിൽ ഏൽപ്പിച്ചു തിരിച്ചു പൊന്നു . അന്ന് ഫോൺ സൗകര്യം ഒന്നും തന്നെയില്ല . ഇവിടെ ഏൽപ്പിച്ചിട്ടുണ്ടെന്നു വിളിച്ച് പറയാൻ .പക്ഷെ അവർ കൃത്യമായി ഏൽപ്പിക്കും മായിരുന്നു അതായിരുന്നു അവരുടെയൊക്കെ മനസ്സിന്റെ നന്മ . ഇന്ന് അഞ്ചു മിനുട്ട് കൊണ്ട് എത്തിയ തോർത്തപ്പോൾ അന്നത്തെ കാലം ഓർത്തോട് പോയതാണ്
ഇന്ന് കർക്കിടക മാസത്തിൽ അതിലൂടെ യാത്ര ചെയ്തപ്പോൾ അറിയാതെ മനസ്സിലേക്ക് ഒരുപാട് പേര് കയറിവന്നു . എന്നും യാത്ര ചെയ്യുമ്പോൾ കൂടെ കൈ പിടിച്ച് നടന്ന അച്ഛനടക്കം


No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...