Friday 19 May 2023

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗലാപുരത്തു നിന്ന് ബസ്സിലും ട്രെയിനിനിലും ഇവിടെ എത്തിചേരാൻ സാധിക്കും. വാഹന യാത്ര ആണ് വേഗത്തിൽ എത്തുക. ഒരു മൂന്നര മണിക്കൂർ മതി. പോകുന്ന വഴിയിൽ വേണമെങ്കിൽ ധർമ്സ്ഥല യും പോകാം. ട്രെയിൻ യാത്ര ആണെങ്കിൽ മംഗളൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് ആണ് ട്രെയിൻ. Sakleshpur സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഒരു മണിക്കൂർ വാഹന യാത്ര ഉണ്ട് ബേളൂർ ക്ക്. ഫെബ്രുവരി തൊട്ട് ആണെങ്കിൽ ട്രെയിൻ യാത്ര യിൽ നല്ല ചൂട് അനുഭപ്പെടും അതുകൂടാതെ ഹസ്സൻ റൂട്ട് ആയതിനാൽ വളരെ പതുക്കെ കാട്ടിലൂടെ യുള്ള യാത്ര. ഡിസംബർ ഒക്കെ നല്ല തണുപ്പ് ആയിരിക്കും. പോകുന്നതിനു മുൻപ് നിങ്ങൾ റൂം ബുക്ക് ചെയ്തു പോകുന്നതാണ് സൗകര്യം. മലയാളികൾ കൂടുതൽ ആയി പോയി തുടങ്ങിയിട്ടില്ല ഈ റൂട്ടിൽ. രണ്ടു ദിവസവും ബേളൂർ സെറ്റ് ചെയ്തു യാത്ര തുടങ്ങാം അല്ലെങ്കിൽ ചിക് മകളൂരിൽ ധാരാളം ഹോം സ്റ്റേ കൾ ഉണ്ട്. ബേളൂർ അമ്പലത്തിനു തൊട്ടു അടുത്തായി കർണാടക ടൂറിസം കോര്പറേഷൻ ന്റെ മൗര്യ ഹോട്ടൽ velapuri ഉണ്ട് അവിടെ ഓൺലൈൻ ആയി റൂം ബുക്ക്‌ ചെയ്തു പോകാം. ചാണ്ടികെശ്വരി ആണ് അവിടത്തെ അമ്പലം വളരെ പഴക്കം ചെന്ന മനോഹരമായ കൊത്ത് പണികൾ ഉള്ള കരിംകല്ലിന്റെ അമ്പലം. രാത്രി ഒക്കെ നല്ല തണുപ്പ് ആണ് അവിടെ. അവിടെ സന്ദർശിച്ചു പിറ്റെന്നാൾ ചിക് മാഗളൂർ പോകാം പോകുന്നവഴി ഹാലേബിഡ് പോകണം കല്ലിൽ കൊത്തി വെച്ച കവിത പോലെ ഉള്ള ശിൽപ്പങ്ങൾ ഉള്ള രാജാക്കന്മാർ രുടെ കാലത്ത് പണിത വേറൊരു കലാസൃഷ്ടി. നിങ്ങൾ സ്വന്തം വാഹനത്തിൽ അല്ല പോകുന്നുണ്ടെങ്കിൽ ബേളൂർ നിന്ന് ടാക്സി പിടിക്കാം. ചിക് മാഗളൂർ ഇൽ കർണാടക ത്തിലെ ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന സ്പോട് ആയ വളരെ മനോഹരം ആയ.... കാണാം, വെള്ളച്ചാട്ടം കാണാം അങ്ങനെ പലതും ഉണ്ട്. അതുകൊണ്ട് ഒരു മിനി ടൂർ ആണ് ഉദ്ദേശം എങ്കിൽ ഈ റൂട്ട് തിരഞ്ഞെടുക്കാം

Sunday 19 March 2023

A cheap Bijapur trip

A cheap Bijapur and Badami trip There is an indescribable joy that always fills my mind when I say travel. It was a very happy and soulful journey. The younger son was working as an officer in Canara Bank in some parts of Karnataka. That is how he said that he will go to visit Bijapur and Badami. He booked the tickets himself. Looking at the weather conditions, the temperature is between 16 to 23 degrees and the night will be very cold. he night will be very cold. At the end of December .Planned a four-day trip.As it was cold, I booked a sleeper ticket. There was a homely atmosphere in the train as there were family members on the journey. Since there were children, I did not know how time was passing. Afternoon intercity express train to Mangalore. Get off at Mangalore Central, the train we need to take is Bijapur Express at Mangalore Junction at 3 o'clock.If you take a 130 rupees token auto from Mangalore Central, you can reach Mangalore junction and you will have lunch and dinner. In Karnataka, food is not our taste, and it will be difficult to get food on the train at night. The train left from Mangalore at three o'clock. The beauty of the places increased with each station, and the route of this train was via Hassan instead of the usual Konkan route.There are many small tunnels. Similarly, the two and a half hour journey through the forest before reaching Saklesapur station was very beautiful. The views of the steep mountains, the big hills, the train journey over the big bridges (not over the river) and the coolness that seeped in the evening sun was starting to envelop the body.Everyone wore a setter. Darkness filled outside. Everyone ate the chapati that they planned to eat at night. There were not many people in the station like in our country, only a few people. When it got colder, everyone took blankets and went to sleep. In the morning, he reached a station. It was still very cold. It is cold in the station and some people are sleeping under cover. Drink a good tea to cool down, masala tea.Everyone wore a setter. Darkness out. It seems that there was a big dam in between and it was the Krishna river. The journey continued again and reached Bijapur railway station at 9 30 am. Bijapur was a big town on the border of Karnataka and Maharashtra. Autocars are waiting outside the station. We took two odos and went to the pre-booked hotel. Had a fresh bath and tea. Called the number of a cab service given by the hotel. hey arrived within 10 minutes.There were nine of us. The rent for a car was Rs 1200 to go around Bijapur. So we started the first day of the journey on a good note. According to history, the Chalukyas who ruled in the 10th and 11th centuries were the first to rule here. At that time the name was Vijayapura. Now that name has been brought back. After that Bhamini sultans and Bijapur sultans ruled.The main four places seen here are Bara Kaman which was left unfinished by Adil Shah.They reached within 10 minutes. The big monument called Naam Niu is very beautiful and large place. If the work was completed, it would have matched any stupa like this in India. Then he saw a big mosque where four thousand people can pray at the same time. A big mosque like the one seen in Mughal Vastu sculpture in Delhi was also built in the city with a big Shiva statueAt the end, Gumbus saw the amazing goal. It was a miracle. Below is a big and spacious hall. It was built by Muhammad Adhim Shah. Its structure is beyond what we can imagine. If you climb the narrow staircase along the side of the building and reach the top seven floors, you will see its true wonder. It is hard to imagine that such a great engineering skill existed in the 16th century.After seeing that, it was evening. The cold has started coming again. We came back to the hotel. Bathed in hot water. Again the mind and body became cold. Had good tandoori roti and paneer masala from the hotel itself. Went to the room. I slowly fell asleep in the laziness of a journey full of good experiences

ചിലവ് കുറഞ്ഞ ഒരു ബീജാപ്പൂർ , യാത്ര

യാത്ര എന്ന് പറയുമ്പോൾ ഇപ്പോഴും എപ്പോഴും മനസ്സിൽ നിറയുന്ന ഒരാനന്ദമുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . വളരെ സന്തോഷവും മനസ്സ് നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത് .ഇളയച്ഛന്റെ മകൻ കാനറാ ബാങ്കിൽ ഓഫീസർ ആയി കർണാടകയുടെ ചില ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു . അങ്ങനെയാണ് അവൻ ബിജാപ്പൂരും ബദാമിയും കാണാൻ പോകാം എന്ന് പറഞ്ഞത് . ടിക്കറ്റ് ഒക്കെ അവൻ തന്നെ ബുക്ക് ചെയ്തു .കാലാവസ്ഥ കണ്ടീഷൻ നോക്കിയപ്പോൾ ചൂട് 16 മുതൽ 23 ഡിഗ്രി വരെ ,രാത്രി നല്ല തണുപ്പായിരിക്കും . മാസം ഡിസംബർ അവസാനം .നാലു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തു .തണുപ്പ് ആയതിനാൽ സ്ലീപ്പർ ടിക്കറ്റ് ആണ് ബുക്ക് ചെയ്തത് . യാത്രയിൽ കുടുംബക്കാർ ആയതു കൊണ്ട് ട്രെയിനിലും ഒരു ഹോംലി അറ്റ്മോസ്ഫിയർ തന്നെയായിരുന്നു . കുട്ടികൾ ഉണ്ടായിരുന്നതിനാൽ സമയം പോകുന്നതേ അറിഞ്ഞില്ല . ഉച്ചക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ മംഗലാപുരത്തേക്ക് . മംഗലാപുരം സെൻട്രലിൽ ഇറങ്ങി , നമ്മുക്ക് പോകേണ്ട ട്രെയിൻ ബീജാപ്പൂർ എക്സ്പ്രസ് 3 മണിക്ക് മംഗലാപുരം ജംക്‌ഷനിൽ നിന്നായിരുന്നു .മംഗലാപുരം സെൻട്രലിൽ നിന്ന് 130 രൂപ ടോക്കൺ ഓട്ടോ വിൽ പോയാൽ മംഗലാപുരം ജംക്‌ഷനിൽ എത്താം ഉച്ച ഭകഷണവും , രാത്രി ഭകഷണവും കരുതി തന്നെയായിരുന്നു പോയത് .കർണാടകയിൽ നമ്മുടെ രുചി ഭകഷണം അല്ല , അതുകൂടാതെ രാത്രിയിൽ ട്രെയിനിൽ ഭക്ഷണം കിട്ടാനും പ്രയാസം ആയിരിക്കും . മൂന്ന് മണിക്ക് മംഗലാപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടു .ഓരോ സ്റ്റേഷൻ പിന്നീടുമ്പോഴും സ്ഥലങ്ങളുടെ മനോഹാരിത കൂടി കൂടി വന്നു , സാധാരണ പോകുന്ന കൊങ്കൺ വഴിയല്ല ഹസ്സൻ വഴിയാണ് ഈ ട്രെയിനിന്റെ റൂട്ട് . ചെറിയ നിരവധി തുരങ്കങ്ങൾ ഉണ്ട് . അതുപോലെ സക്ലേശപൂർ സ്റ്റേഷനിൽ എത്തുന്നതിനു രണ്ടര മണിക്കൂർ വനത്തിലൂടെയുള്ള യാത്ര അതി മനോഹരമായി തോന്നി .ചെങ്കുത്തായ മലകൾ വലിയ കുന്നുകളുടെ കാഴ്ചകൾ , വലിയ പാലങ്ങളിലൂടെയുള്ള ( പുഴയ്ക്ക് മീതെ അല്ല ) ട്രെയിനിന്റെ യാത്ര വൈകുന്നേരത്തെ സൂര്യന്റെ മനോഹര ദൃശ്യം നുകർന്ന് കൊണ്ട് അരിച്ചിറങ്ങുന്ന തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങിയിരുന്നു . .എല്ലാവരും സെറ്റർ ധരിച്ചു . ഇരുട്ട് പുറത്തു നിറഞ്ഞു . രാത്രി യിൽ കഴിക്കാൻ കരുതിയ ചപ്പാത്തി എല്ലാവരും കഴിച്ചു . ഇടയ്ക്കു ഓരോ സ്റ്റേഷനിൽ നിർത്തുന്നുണ്ടായിരുന്നു .സ്റ്റേഷനിൽ നമ്മുടെ നാട്ടിലെ പോലെ നീരവധി ആളുകൾ ഇല്ല അപ്പൂർവം ചിലർ മാത്രം . തണുപ്പ് കൂടി വരുമ്പോൾ എല്ലാവരും പുതപ്പുകൂടി എടുത്തണിഞ്ഞു ഉറങ്ങാൻ കിടന്നു . രാവിലെ ആയപ്പോൾ ഏതോ ഒരു സ്റ്റേഷനിൽ എത്തിയിരിക്കുന്നു .അപ്പോഴും നല്ല തണുപ്പ് തന്നെ . സ്റ്റേഷനിൽ തണുപ്പാണ് തന്നെ മൂടിപ്പുതച്ചു ചിലർ ഉറങ്ങുന്നു . തണുപ്പകറ്റാൻ നല്ല ഒരു ചായ കുടിച്ചു , മസാല ചായ . ചെറിയ ഗ്ലാസിൽ ആണ് ചായ താനത് . പക്ഷെ അത് മതിയായിരുന്നു .വീണ്ടുംമ് പുതപ്പെടുത്തു പുതച്ചു പുറത്തേക്കു നോക്കി . ചിലപ്പോഴൊക്കെ പത്ര വാർത്തകളിൽ കാണുന്ന ബാഗൽകോട്ട് , ഹൂബ്ലി ഒക്കെ കടന്നു പോകുന്നുണ്ടായിരുന്നു . ഇടയ്ക്കു ഒരു വലിയ ഡാമും കടന്നു പോയി കൃഷ്ണ നദി യായിരുന്നു എന്ന് തോന്നുന്നു . യാത്ര പിന്നെയും തുടർന്ന് 9 30 മണിക്ക് ബീജാപ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി , കർണാടകം മഹാരാഷ്ട്ര അതിർത്തിയിൽ ഉള്ള വലിയൊരു പട്ടണം തന്നെയായിരുന്നു ബീജാപ്പൂർ . സ്റ്റേഷന് പുറത്തു ഓട്ടോക്കാർ കാത്തു നിൽക്കുണ്ട് . ഞങ്ങൾ രണ്ടു ഓടൂ പിടിച്ചു മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോയി . കുളിച്ചു ഫ്രഷ് ആയി ചായ കഴിച്ചു . ഹോട്ടലുകാർ തന്ന ഒരു ക്യാബ് സർവീസിന്റെ നമ്പറിൽ വിളിച്ചു .വിളിച്ചു 10 മിനുട്ടിനുള്ളിൽ തന്നെ അവർ എത്തിച്ചേർന്നു .ഞങ്ങൾ ഒൻപതു പേരുണ്ടായിരുന്നു . ഒരു കാറിനു ബീജാപൂർ മുഴുവൻ ചുറ്റിക്കറങ്ങാൻ 1200 രൂപയാണ് വാടക പറഞ്ഞത് .അങ്ങനെ ഞങ്ങൾ ആ യാത്രയുടെ ആദ്യ ദിനം സുന്ദരമായി തുടങ്ങി 10 11 നൂറ്റാണ്ടുകളിൽ ഭരിച്ച ചാലൂക്യന്മാരാണ് ചരിത്രം നോക്കിയാൽ ഇവിടെ ആദ്യം ഭരിച്ചത് . അന്ന് വിജയപുര എന്നായിരുന്നു പേര് . ഇപ്പോൾ ആ പേര് തിരിച്ചു കൊണ്ടുവന്നു . അതിനു ശേഷം ഭാമിനി സുൽത്താന്മാരും ബിജാപുർ സുൽത്താന്മാരും ഭരിച്ചു .ഇവിടെ പ്രധാനമായും കണ്ടത് നാല് സ്ഥലങ്ങൾ ആണ് ആദിൽ ഷാ പൂർത്തിയാകാതെ പോയ ബാര കമാൻ എന്ന വലിയ മോണുമെന്റ്സ് അത് വളരെ മനോഹരമായി വലിയ എരിയ സ്ഥലത്തു ആണുള്ളത് .പണി പൂർത്തിയായിരുന്നെങ്കിൽ ഇന്ത്യയിൽ ഉള്ള ഇതുപോലെയുള്ള മതേതൊരു സ്തൂപത്തോടും കിടപിടിച്ചേനെ . പിന്നെ കണ്ടത് വലിയ പള്ളി നാലായിരം പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാൻ കഴിയും .ഡൽഹിയിൽ മുഗൾ വാസ്തു ശിൽപ്പത്തിൽ കണ്ടത് പോലെയുള്ള വലിയ ഒരു പള്ളി വലിയ ഒരു ശിവപ്രതിമയും നഗരത്തിൽ പണികഴിപ്പിച്ചതായി കണ്ടു . അവസാനം ആണ് കാണേണ്ടതും അത്ഭുതം ഊറുന്നതുമായ ഗോൾ ഗുംബസ് കണ്ടത് . അതൊരു അത്ഭുതം തന്നെയായിരുന്നു . താഴെ വലിയ വിശാലമായ ഹാൾ .മുഹമ്മദ് അതിൽ ഷാ ആണ് ഇത് പണി കഴിപ്പിച്ചത് . ഇതിന്റെ structure നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് . കെട്ടിടത്തിന്റെ സൈഡിലൂടെ യുള്ള ഇടുങ്ങിയ കോണിപ്പടി കയറി ഏഴു നില മുകളിൽ എത്തിയാൽ അതിന്റെ യഥാർത്ഥ അത്ഭുതം കാണാം . 16 നൂറ്റാണ്ടിൽ ഇത്രയും മികച്ച ഒരു എൻജിനിയറിങ് വൈദഗ്ധ്യം ഉണ്ടണ്ടായിരുന്നു എന്ന് ആലോചിക്കാൻ കൂടി വയ്യ അതും കണ്ടു പുറത്തിറങ്ങി അപ്പോഴേക്കും വൈകുന്നേരം ആയി . തണുപ്പ് വീണ്ടും വരാൻ തുടങ്ങി .ചിലർ റോഡരികിലിരുന്നു തീ കായുന്നു . ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി . ചൂട് വെള്ളത്തിൽ കുളിച്ചു . വീണ്ടും മനസ്സും ശരീരവും തണുത്തു . ഹോട്ടലിൽ നിന്ന് തന്നെ നല്ല തണ്ടൂരി റൊട്ടിയും പനീർ മസാലയും കഴിച്ചു . റൂമിലേക്ക് പോയി . ഒരു നല്ല അനുഭവം നിറഞ്ഞ യാത്രയുടെ ആലസ്യത്തിൽ ഉറക്കത്തിലേക്കു മെല്ലെ വഴുതി വീണു

Tuesday 26 April 2022

അജന്ത എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര ( MAHARASHTRA TOUR DAIRY)

 

അജന്ത എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഏറെ അത്ഭുദത്തോടെ പഠിച്ച ഒരു സ്ഥല നാമം ആയിരുന്നു അജന്ത എല്ലോറ ഗുഹകൾ അന്ന് അതിനെ പറ്റി ഒന്നും അറിയാമായിരുന്നില്ല . കൊറോണക്ക് ശേഷം പെട്ടന്ന് ഒരു ദിവസമാണ് സുഹൃത്തായ വിനോദ് സാർ കുടുംബ  സമ്മേതം ഒരു യാത്ര പോകാം എന്ന് പറഞ്ഞു . പക്ഷെ അതിന്റെ സ്ഥല പേര് കേട്ടപ്പോൾ ആണ് ശരിക്കും അത്ബുധപെട്ടത് . അജന്ത എല്ലോറ . ഒരിക്കലും പോകാൻ കഴിയും എന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നില്ല അത് .

   ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരുമാനിച്ചപ്പോൾ ആണ് കൊറോണ ഒമൈക്രോൺ രൂപത്തിൽ വീണ്ടും വരാൻ തുടങ്ങിയത് . എന്ത് വന്നാലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക തന്നെ . അങ്ങനെ പയ്യന്നൂരിൽ നിന്നും മുംബൈ കല്ല്യാണിലേക്കു മംഗള എക്സ്പ്രസ്സ് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്തു . പിന്നെ അവിടെ നിന്ന് കണൿഷൻ ട്രെയിനിന് ഔറാൻഖാബാദിലേക്കും . പിന്നെ നെറ്റിൽ പരതുകായായിരുന്നു യാത്രയുടെ സൗന്ദര്യം

 അങ്ങനെ   ദിവസം വന്നെത്തി ഒമൈക്രോൺ ബാധ പടരുന്നതിനിടയിൽ രാത്രി 7  മണിക്ക് മംഗള എക്സ്പ്രസ്സ് എത്തി . സ്ലീപ്പർ ടിക്കറ്റു വലിയ ചാർജ് ഒന്നും ഇല്ല തിരക്കും കുറവായിരുന്നു . രാത്രിയിലെ സുഖമായ യാത്രക്ക് ശേഷം രാവിലെ ഗോവ കടന്നിരുന്നു . കൊങ്കണിലെ കുന്നുകളും പ്രദേശങ്ങളും കണ്ടുകൊണ്ട് ഉള്ള യാത്ര,  നവംബർ ആയിരുന്നതിനാൽ പുറത്തു നല്ല മൂടൽ മഞ്ഞു ഉണ്ടായിരുന്നു . അങ്ങനെ ഉച്ചക്ക് 2 30 മണിക്ക് കല്ല്യാണിൽ ട്രെയിൻ ഇറങ്ങി , ഭക്ഷണം കഴിച്ചു .ഇനി അടുത്ത ട്രെയിൻ 4  മണിക്ക് ഔരംഗബാദിലേക്കു . 7 .30 മണിക്കൂർ യാത്രയുണ്ട് മുംബയിൽ നിന്ന് ഔരംഗബാദിലേക്കു .യാത്രക്കാർ കുറവായിരുന്നു . തണുപ്പ് അടിച്ചുകയറ്റുന്നുണ്ട് . സ്വെറ്റർ എടുത്തിട്ടു . വണ്ടി ഇന്ത്യയുടെ മധ്യ ഭാഗത്തു കൂടി നീങ്ങുകയാണ് .ഇരുട്ട് ആയതിനാൽ പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ പറ്റുന്നില്ല . അങ്ങനെ രാത്രി 11 30 നു ഔരംഗ ബാദിൽ എത്തി .പുറത്തു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ നല്ല തണുപ്പ് . 17 ഡിഗ്രി . ഇതുവരെ അത്തരം തണുപ് അനുഭവിച്ചിട്ടില്ലാത്തതിനാൽ അത് നല്ലൊരു തണുപ്പ് തന്നെ യയായിരുന്നു .

പോകുമ്പോൾ തന്നെ റൂം ബുക്ക് ചെയ്തിരുന്നു .മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ( MTDC ) ഹോട്ടൽ . റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു 500 മീറ്റർ ദൂരം മാത്രം .എന്നാലും തണുപ്പ് സഹിക്കാൻ വയ്യാതെ ഓട്ടോ ആക്കി . പുറത്തു അപ്പോഴും ടാക്സിക്കാരും ഓട്ടോ ക്കാര് ഒക്കെയുണ്ട് . പുറത്തു റോഡരികിൽ തണുപ്പത്തും ആൾക്കാർ കിടന്നുറങ്ങുന്നുണ്ട് . അങ്ങനെ MTDC ഹോട്ടലിൽ എത്തി . കാണുമ്പോൾ തന്നെ നല്ല വൃത്തിയുണ്ട് . ഓൺലൈൻ ആയി ബുക്ക് ചെയ്തപ്പോൾ 1000 രൂപ യെ ഒരു ദിവസത്തെ വാടക ആയി വന്നിരുന്നുള്ളു . രെജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞു റൂമിലേക്ക് പോയി . അവിടെ ആണ് വേറൊരു അത്ഭുതം . നല്ല വിശാലമായ വൃത്തിയുള്ള മുറി എല്ലാ സൗകര്യവുമുണ്ട് . അന്ന് അവിടെ സുഖമായി കിടന്നുറങ്ങി .പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . ടൂറിന്റെ ആദ്യ ദിവസം തുടങ്ങാൻ പോകുന്നു . അജന്തയിലേക്ക് വല്ലാത്തോരു excitment തന്നെ .നേരത്തെ ബുക്ക് ചെയ്ത മോട്ടോർ ക്യാബ് കൃത്യ സമയത്തു തന്നെ വന്നു . ഏഴു മണിയാകുമ്പോഴേക്കും ഞങ്ങൾ റെഡി ആയിരുന്നു . രാവിലെ MTDC ഹോട്ടലിൽ നിന്ന് നല്ല ചൂടുള്ള ഉപ്പു മാവ് കിട്ടി .അതും കഴിച്ചിറങ്ങി . തണുപ്പ് അന്തരീക്ഷത്തിൽ നല്ല പോലെ ഉണ്ടായിരുന്നു . ഓരങ്ങ ബാദിൽ നിന്ന് 3 മണിക്കൂർ യാത്ര ഉണ്ടെന്നു മാപ്പിൽ നോക്കി മനസ്സിലാക്കിയിരുന്നു . വഴിയിൽ റോഡ് പണി നടക്കുന്നു . അതുകൊണ്ടു ചിലപ്പോഴൊക്കെ യാത്രയുടെ സ്പീഡ് കുറഞ്ഞു .കേരളത്തിലെ വഴി കണ്ടവർക്ക് ഈ യാത്രയിൽ കാണുന്നതൊക്കെയും കൗതുക കാഴ്ചകൾ ആയിരിക്കും .നീണ്ട വയലുകൾ . കരിമ്പ് കൃഷി ചെയ്യുന്നത് ,ചോളം വയലുകൾക്കരികെ ഉണങ്ങാൻ നിരത്തിയിട്ടിരിക്കുന്നു . സൂര്യകാന്തികൾ തല ഉയർത്തി നിൽക്കുന്ന മനോഹരമായ പാടങ്ങൾ . പലയിടത്തും വണ്ടി നിർത്തി ഞങ്ങൾ ഫോട്ടോ എടുത്തു . യാത്രകൾ ഇപ്പോഴും മനോഹരമാകുന്നത് ഇത്രയും മുഹൂർത്തങ്ങളിൽ കൂടിയാണ്

പിന്നെയും കുറച്ചു ദൂരെ പോയി ഡ്രൈവറോട് ചായ കുടിക്കാൻ നിർത്തണമെന്ന് പറഞ്ഞതിന് പ്രകാരം ഒരു ധാബയിൽ നിർത്തി വലിയ തിരക്ക് ഒന്നും ഇല്ല . അവിടെ നിന്ന് ചൂടുള്ള ആലു പൊറോട്ടയും ബട്ടർ പൊറോട്ടയും ആലു കറിയും കഴിച്ചു . ചായക്ക്‌ ഒരു പ്രത്യേക രുചി നല്ല പാലൊക്കെ ഒഴിച്ച് , ഒക്കെ കഴിച്ചപ്പോൾ വീണ്ടും ഒന്ന് ഉഷാർ ആയി .യാത്ര തുടർന്നു .മധ്യ ഇന്ത്യയുടെ ചെറുതും വലുതുമായ പട്ടണങ്ങൾ കടന്നു പോയി .അവസാനം കാർ ഒരു പാർക്കിങ് സ്ഥലത്തു കൊണ്ട് നിർത്തി . ഇനി അവിടെ നിന്ന് യാത്ര ടൂറിസം കോര്പറേഷന് ബസിൽ ആണ് . ടിക്കറ്റ് എടുത്തു ബസിൽ കയറി . ആൾ പാർപ്പില്ലാത്ത കാട് നിറഞ്ഞ കുന്നുകളിലൂടെ ബസ് നീങ്ങി . ഇപ്പോൾ തന്നെ അവിടെ ആരെയും കാണാനില്ല . പിന്നെ ആ കാലഘട്ടത്തിൽ എങ്ങനെ ഇവിടെ ഇതൊക്കെ ഉണ്ടായി അത്ഭുതം തന്നെ . പിന്നെയാണ് മനസ്സിലായത് വലിയ ജനപഥങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാൽ അസ്തമിക്കും പിന്നെ വേറെയിടത്തു പുതിയവ രൂപം കൊള്ളും കാലത്തിന്റെ യാത്ര അങ്ങനെയാണ് . ഒരിടത്തു ഇറങ്ങി ടിക്കറ്റ് എടുത്തു . ഒരു ചെറിയ കുന്നിൻ സൈഡിലൂടെ നടന്നു കുറച്ചു നടന്നപ്പോൾ കുറച്ചപ്പുറം ഗുഹകൾ കണ്ടു തുടങ്ങി പിന്നെ പെട്ടന്ന് എത്താനുള്ള വേവലാതി .അടുത്ത് എത്തിയപ്പോൾ ആണ് മനസ്സിലായത് 33 ഗുഹകൾ ഉണ്ടെന്നു . എന്ത് പറഞ്ഞാലും ആ കരിങ്കൽ പാറയുടെ മധ്യത്തിൽ വേണ്ട സ്ഥലത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലിൽ ആ കാലഘട്ടത്തിൽ തുറന്നു എന്ന് കണ്ടാൽ ആ എൻജിനിയറിങ് വൈവിധ്യത്തെ നമിക്കും . ഓരോ ഗുഹയിലും ബുദ്ധന്റെ സ്തൂപങ്ങൾ . ഒരു പക്ഷെ എല്ലാവരിൽ നിന്നും അകന്നു ഏകാന്തമായി തപസ്സു ചെയ്തു നിർവാണം പ്രാപിക്കാൻ എടുത്ത സ്ഥല ആയിരിക്കാം ഇത് . ഗുഹയ്ക്കുള്ളതിൽ തന്നെ ചെറിയ ഗുഹകളിൽ ശ്രീ ബുദ്ധൻ ഇരിക്കുന്നു . ഇത് കൂടാതെ ചില ചുവരുകളിൽ ചെറിയ ചിത്ര പണിയുമുണ്ട് . നമ്മൾ ഇതൊക്കെ കാണുമ്പോൾ മനസ്സ് ആ കാലഘട്ടത്തോടൊപ്പം നടക്കണം . കൊറോണ സമയം ആയതിനാൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല . ഓരോ ഗുഹയിലും കയറി ഇറങ്ങി ആ വൈവിധ്യം ആസ്വദിച്ചപ്പോൾ തന്നെ വൈകുന്നേരം ആയി . പല ഭാവങ്ങളിൽ ഫോട്ടോ എടുത്തു . തിരിച്ചു നടന്നു . ആവഡിഎ നിന്ന് വെള്ളാരം കല്ല് പോലത്തെ സാധനം വാങ്ങി .

വീണ്ടും മുഗൾ സുൽത്താൻ ഔരംഗസേബിന്റെ പേരിലുള്ള .തുഗ്ലക്ക് തന്റെ തലസ്ഥാനം മധ്യത്തിലേക്കു മാറ്റണമെന്ന് വിചാരിച്ചു മാറ്റിയ നഗരമായ ഓരങ്ങ ബാദിലേക്കു ഞങ്ങൾ യാത്രയായി . ഇപ്പോഴും അവിടെ തുഗ്ലക്കിന്റെ കാലത്തെ നാണയങ്ങൾ ഒരു പുരാവസ്തു പോലെ വിൽക്കുന്നുണ്ട് . രാത്രി പത്തു മണിയോടെ ഔരംഗബാദിൽ എത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു . നാളെ എല്ലോറയിൽ ആണ് യാത്ര

 

 

Monday 11 April 2022

ഒളിച്ചു കളി

 

                        

ഒരു  ദിവസം ഞാനും  കുറച്ചു കൂട്ടുകാരും വീടിനടുത്തുള്ള വിശാലമായ ഒരു പറമ്പിൽ ഒളിച്ചു കളി  കളിച്ചു കൊണ്ടിരിക്കുകയായിരുന്നു . മൈതാനത്തിനു അടുത്ത് ഒരു കൊച്ചു കുടിലും അതിനു ചുറ്റും നിറയെ വലിയ പുല്ലു നിരന്നു കാട് കയറി ഒരു കുടിലുണ്ടായിരുന്നു .ഞങ്ങൾ ഒളിച്ചു കളിക്കുന്നതിനിടയിൽ ഞങ്ങളുടെ കൂട്ടുകാരനായ സഞ്ജു ഒളിക്കാനായി ആരും കാണാതെ കുടിലിനകത്തേക്കു കയറി പോയി . ഞങ്ങൾ ഏറെ നേരം അവനെ തിരഞ്ഞു കൊണ്ടിരുന്നു ,ഞങ്ങൾ അറിഞ്ഞിരുന്നില്ല അവൻ അകത്തേക്ക് പോയത് .ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ ഞങ്ങൾ വീടുകളിൽ പോയി പറഞ്ഞു . അപ്പോഴേക്കും അവന്റെ 'അമ്മ വിഷമിച്ചു കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു .

പിന്നെ എല്ലാവരും കൂടി ഞങ്ങൾ കളിച്ചു കൊണ്ടിരുന്ന മൈതാനത്തിനു അടുത്ത് പോയി കുടിലിനകത്തേക്കു കയറി . അപ്പോഴേക്കും ഇരുട്ട് ആയിരുന്നു . ആരൊക്കെയോ വലിയ ടോർച്ചു കൊണ്ട് വന്നു .കുടിലിനകത്തെ ഒരു വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു . എല്ലാവരും കൂടി ഏറെ പണിപ്പെട്ട് അത് തള്ളി തുറന്നു . നോക്കിയപ്പോൾ അത് ഒരു ഗുഹ യായിരുന്നു . അതിന്റെ ഒരു മൂലയ്ക്ക് സഞ്ജു പേടിച്ചു പതുങ്ങി ഇരിക്കുന്നു . അവനെ കണ്ടപ്പോൾ എല്ലാവര്ക്കും വലിയ സന്തോഷം ആയി . അവന്റെ 'അമ്മ അവനെ കണ്ടപ്പോൾ കെട്ടി പിടിച്ചു കരഞ്ഞു .പിന്നെ എല്ലാവരും അവരവരുടെ വീട്ടിലേക്കു പോയി       

                                                        

                                        മീനു ആദ്യ

 

  

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...