Saturday 31 December 2011



         പ്രവചനം -- കേരളം പത്തു വര്‍ഷത്തിനുശേഷം 


                                                                         കഞ്ഞി 

അമ്മെ ഇന്നും ചക്ക പുഴുക്ക് തന്നെയോ ,എത്ര നാളായി ഇത്തിരി കഞ്ഞി കുടിച്ചിട്ട് ,കുറച്ചു അരി കിട്ടാന്‍ ഒരു വഴിയുമില്ലേ ,
അമ്മുമ്മ :മോനെ ഇങ്ങനെ ഒരു അവസ്ഥ എന്റെ ചെറുപ്പകാലത്തില്‍ പോലും ഉണ്ടായിട്ടില്ല .യുദ്ധ കാലത്ത് പോലും കഞ്ഞി കഴിച്ചിട്ടുണ്ട് .
അന്നൊക്കെ വയലുകള്‍ ഉണ്ടായിരുന്നു ,കൃഷി പണിക്കു പോയാല്‍ അരി കിട്ടുമായിരുന്നു .മോനെ നമ്മുടെ മുന്‍പില്‍ പുഴ വരെ കാണുന്ന 
കുറെ തൈവളപ്പുകളും നീണ്ടു കിടക്കുന്ന ആ റിസോര്‍ട്ടും വരെ വയലുകലയിരുന്നും .കുറെ റോഡുകള്‍ തലങ്ങും വിലങ്ങും ഉണ്ടാക്കി ,
എല്ലാം നികത്തി .എന്നിട്ട് ഇപ്പോഴോ കുടിവെള്ള ക്ഷാമം മൂലം റിസോര്‍ട്ട് അടച്ചു .എന്തിനു വേണ്ടിയായിരുന്നു ഈ കൂത്ത്‌ .ഇന്ന് അവര്‍ക്കും കഞ്ഞിയില്ല 
നമുക്ക് മില്ല .

                                                                                    വീട് 

ഭാര്യ :എനിക്ക് ഈ വീട് സ്വന്തമായി വൃത്തി ആക്കാന്‍ കഴിയില്ല ,പണിക്കരോക്കെമതിയക്കിയില്ലേ ,കൊട്ടാരം പോലുള്ള വീട് കെട്ടുമ്പോള്‍ 
ആലോചികനമായിരുന്നു.ഇപ്പോള്‍ പണി യുമില്ല ,തുണിയുമില്ല .പണ്ട് ഇതില്‍നിന്നൊക്കെ കുറച്ചു മിച്ചം വെച്ചിരുന്നെങ്കില്‍ ,ഇപ്പോള്‍ ഇത്രേം കഷ്ട്ട
പാട്ഉണ്ടാവി ല്ലായിരുന്നു .
                                                                              വിവാഹ ബ്യൂറോ 

പെണ്‍കുട്ടി കളുടെ നീണ്ട നിര ,അപേക്ഷ പൂരിപ്പിച്ചു നല്‍കുന്ന ഉരു ചെറുപ്പകാരന്‍  ഒരു പെങ്കുട്ട്യിയോടു ഡിമാണ്ട് കള്‍ അന്വേഷിക്കുന്നു .
പെണ്‍കുട്ടി :ഗവ വേണ്ട ,ഗള്‍ഫും വേണ്ട ,നാട്ടിലെ പണിയും വേണ്ട 
ചെറുപ്പകാരന്‍ :നിനക്കും ആന്ദ്രകാരണോ ,തമിള്‍നാടുകാരനെയോ മതിയോ ,പണ്ട് ഹരിയാന കല്യാണം ഉണ്ടായിരുന്നു .
പെണ്‍കുട്ടി :ആന്ദ്രകാരനെയോ തമിഴനെയോ കല്യാണം കഴിച്ചാല്‍ ഇത്തിരി കഞ്ഞി കുടിച്ചു കിടക്കാലോ 

                                                                            ബീവറെജുഷോപ്പ് 

ഊ എന്തൊരു അറ്മാതിയയിരുന്നു ,റേഷന്‍ കടയില്‍ പോലും കാണാത്ത ശാന്തമായ ക്യു ,ആഗോഷ ദിവസങ്ങളില്‍ 
എന്തൊരു തിരക്ക് .ഇന്ന് പടയോഴിഞ്ഞ പടകളംപോലെ .ആരെ കയ്യിലും പണമില്ല .അമ്മമാരുടെ ആത്മ നാഥം കേള്‍ക്കുനുണ്ട്.
ഇത് തിരിച്ചു വരാതിരുന്നാല്‍ മതിയായിരുന്നു .

Friday 30 December 2011


                 ഓണക്കളി 


ഈ ഓണത്തിന് ഞങ്ങളുടെ ക്ലബ്ബിന്റെ
 പ്രധാനവിബവം പാമ്പുകളിയയിരുന്നു.
അഞ്ചുതരം പാമ്പുകളാണ് മത്സരിച്ചത് .
 രാഷ്ട്രീയപാമ്പ് ,സിനിമപാമ്പ്,നാടന്പാമ്പ് ,
ഫോരിന്പാമ്പ് പിന്നെ പത്രപാമ്പ്
 മത്സരത്തിന്റെപ ഒന്നാം ഭാഗം
 രാവിലെയായിരുന്നു . നാടന്പാമ്പ്
 രാവിലെ തന്നെ വെളുത്ത മുണ്ടിനെ
 ചുവപ്പാക്കി നിലത്തിഴയാന്‍ തുടങ്ങിയിരുന്നു..
 രാഷ്ട്രീയപാമ്പ് വായിപോത്തി
 പല അടവുകലുമെടുത് ചെരിഞ്ഞും
 ഇടയ്ക്ക് പത്തി നിവര്ത്തി്യും
 പടം പൊളിച് മാറിനിന്നു .
സിനിമപാമ്പ് ആള്ക്കെരുടെയിടയില്‍
 നുഴഞ്ഞു കയറി മറ്റു പാമ്പുകളെ കൂക്കിവിളിച്
 തന്നെ നോക്കുന്നവരുടെ മുന്പികല്‍
 അഭിനയം നടിച് ഒളിച്ചുനടന്നു .
 ഫോരിന്പാമ്പ് ടിപ്ടോപ്പിലായിരുന്നു.
 ദേഹത്ത നിറയെ അത്തരുപൂസി
 ആള്ക്ക രുടെമുന്നില്‍ ഗമനടിച്ചുനീങ്ങി.
 പത്രപാമ്പ് ഒന്നിനുംകുടാതെ ,ആരുംകാണാതെ
 മറ്റുപാമ്ബുകളുടെ വാലില്‍ കൊത്തി
 ഒന്നുമറിയാത്ത പോലെ മാറിനിന്നു
 പരസ്പരം തല്ലിച് ആസ്വദിച്ച ഓടി
 അടുത്തുള്ള പുരപ്പുരതുകയറി കൈകൊട്ടിച്ചിരിച്ചു .
 ഉച്ചയ്ക്കുശേഷം കുളത്തിലായിരുന്നു മത്സരം
 എല്ലാ പാമ്പുകളും ത്രീ എക്സ് കളുടെ
 സങ്കലനവും വ്യവകലനവും തലയ്ക്കു പിടിച്ച
 വെള്ളതില്മ ലര്നും് കമിഴ്ന്നും കൈകാലിട്ടടിച്ചും
 ഉടുമുണ്ടുകള്‍ ഊരിയെരിഞ്ഞും
 ബോധമില്ലാതെ ഒന്നായിനീന്തി
മാവേലിനാടുവാന്നകാലം
 മാനുഷ്യരെല്ലാരും ഒന്നുപോലെ .
ഉച്ചയ്ക്ക് ശേഷം ഗവന്ന്മേന്റ്റ്
സ്പോന്സേട്ട് പരിപാടിയായിരുന്നു .

Thursday 29 December 2011

                                                         കിനാവ് കാണുന്നവരോട് 
സ്ര്‍ന്ഗാരം വഴിഞ്ഞൊഴുകുന്ന  സന്ധ്യകള്‍ 
അതിനിയും വന്നു കൊണ്ടേയിരിക്കും 
തിരസ്കരന്നമാന്നു നിന്റെ വഴി 
നിറങ്ങള്‍ ചാലിച്ച ആകാശം നിന്നെ 
മോഹിപ്പിക്കുവാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും 
അതന് നിറയെ വ്യാജ  മേഘങ്ങള്‍   ആണ് .
മഴ വര്‍ണങ്ങള്‍ കാണുമ്പോള്‍ 
പീലികള്‍ വിടര്‍ത്തി നൃത്തമാടെണ്ട 
നിന്റെ ജാതകത്തില്‍ ഒരു വേഴാമ്പലിന്റെ 
വിധി എവിടെയും എഴുതി വെച്ചിട്ടില്ല 
വരണ്ട മരുഭൂമിയിലെ ചുമട് താങ്ങിയായ 
ഒരു ഒട്ടകമാകെണ്ടാവനാണ് നീ .
തഴുകിയുനര്തുന്ന കുളിര്‍തെന്നല്‍ 
നിന്നെ ആശ്വസിപ്പിക്കാന്‍ വരും 
ഓര്‍ക്കുക സദാ ചെവിയില്‍ മുഴങ്ങുനത് 
എടുത്തെറിയുന്ന കൊടുങ്കാറ്റിന്റെ മര്‍മ്മര മാണ്


















      വര്‍ത്തമാനം 

ജീവിതം ഒരു ഗതികേടിന്റെ രൂപത്തില്‍ 
എന്റെ മുന്നിലൂടെ പായുകയാണ് 
.ഒതുക്കാനും തളയ്ക്കനുമാകാതെ 
ഇരുളില്‍ ഞാനോരിട്ടു വെളിച്ചം തേടുകയന്നു
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ച 
ബാല്യത്തിന്റെ പാപം തുംബിയയിന്നു 
ഞാന്‍ ചുമക്കുകയന്നു.
സദആ കറങ്ങി കൊണ്ടിരിക്കുന്ന 
ഭൂമിയില്‍ സ്വയം കറങ്ങാന്‍ പോലും 
ആകാതവന്റെ സപിക്കപെട്ട 
നിമിഷങ്ങള്‍ ഉരുകിതീരട്ടെ 


Sunday 25 December 2011

PAAMBU

 ജീവിതം വഴിതെടിപായുന്ന ഒരു പാമ്പാണ്
വളഞ്ഞും പുളഞ്ഞും ചെരിഞ്ഞും പിന്നെ പത്തി
നിവര്‍ത്തിയും കാലത്തോടൊപ്പം ഇഴഞ്ഞു നീങ്ങി
യാത്ര തുടരുന്നു
ഇടിവെടുമ്പോള്‍ മലതിലോളിച്ചും
അനകങ്ങളില്‍ പതിതഴ്ത്തിയും
ഇഴഞ്ഞും ഇഴയതെയും ചുരുണ്ടും
നിവരതെയും ഒന്നുമോര്കാതെയും
ഈ കാലത്തോടൊപ്പം യാത്ര തുടരുന്നു.

Saturday 24 December 2011

ormayile balyam.

ഓര്മയിലെ  ബാല്യം .          ബ്ലോഗെഴുത്തിന്റെ പാതയിലേക് ഞാനും......
ബാല്യകാലം മാമ്പഴം പോലെ മതുവൂരുന്നതയിരുന്നു.നിറയെ മുറികളുള്ള നിറയെ അംഗങ്ങളുള്ള വീട്.ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉള്‍കൊണ്ട നാടിന്പുറം.നാടിലെ ജനങ്ങളുടെ മനസ്സും പ്രാര്‍ത്ഥനയും എല്ലാം നാടിന്റെയും നാടുകരുടെയും നന്മയ്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.ഞങ്ങള്‍ കുട്ടികള്ക് ഉത്സവകലംയിരുന്നു ആ ബാല്യകാലം.ചെടന്മാരും ചേച്ചിമാരും അനിയന്മാരും അനിയതിമാരുമോകെയായി ഒരു കാലം.നിറയെ മാവും പ്ലാവും മരങ്ങളുമുള്ള വിശാലമായ പറമ്പും നിറയെ പസുകലുള്ള തൊഴുതും.



                                                                                                                              

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...