Thursday 31 May 2012

കൈനോട്ടക്കാരി


  1. കൈനോട്ടക്കാരി   

അമ്പലത്തില്‍  നിന്നും  പുറത്ത്ഇറങ്ങിയാതെയുള്ളൂ   അതാ  ഒരു  മുന്‍വിളി,ദൈവമായിരിക്കുമോ ഞാന്‍  തിരിഞ്ഞു  നോക്കി ,സാറേ എന്നാണ്  വിളി .ദൈവം  സാറേ എന്ന്  വിളിക്കില്ലല്ലോ .ഒരു  കൈനോട്ടക്കാരിയാണ് .വളച്ചു  കെട്ടിയ  ഒരു  തുണികൊണ്ട്  മറച്ചു  സ്ഥലത്ത് നിന്നും   വിളിക്കുകയാണ്‌ .പണ്ടേ  ഭാവിയറിയാനുള്ള ആഗ്രഹം  എനിക്ക്  കുറച്ചു  അധികമാണ് .ഞാന്‍  മെല്ലെ  അവരുടെ  അടുത്തേക്  നീങ്ങി .അമ്പതു  വയസു  പ്രായം  വരുന്ന  ഒരു  സ്ത്രീയാന്നവര്‍.അവരുടെ  മുന്നിലുള്ള  ഒരു  പീടത്തില്‍  ഞാനിരുന്നു .മെല്ലെ  കൈ  നീട്ടി .കൈ  കണ്ടതും  അവരുടെ  മുഖം  മെല്ലെ  വാടി.കൈകളില്‍  നിറയെ  വരകളായിരുന്നു .വിദ്യാഭ്യാസ  രേഖയും  ജീവന്‍  രേഖയും  നീളത്തിലും  കുറുകേയെം  ഉള്ള  വരകള്‍  എല്ലാം  മൂടിയിരിക്കുന്നു  .

   കൈനോട്ടകാരി തനതു  സ്ടയിലില്‍ പറഞ്ഞു ’ സാറേ  ഇത്രയധികം  വരകളുള്ള  കൈക്ക്  മനസമാധാനം  കുറവായിരിക്കും , ഇപ്പോഴും  സങ്കര്‍ഷം  തന്‍  മനസ്സില് , ഈ  കൈക്ക്   കൂടുതല്‍  പറയാന്‍   എനിക്കാവുന്നില്ല  സാര്‍ ,ഞാന്‍  മെല്ലെ  എഴുനേറ്റു .മനസ്സില്‍  ഒരു  നിരാശ യുണ്ടായിരുന്നു .പത്ത്  രൂപ  അവരുടെ  കൈയില്‍ വെച്ചു  കൊടുത്തു .അവരുടെ  മുഖത്തിനു  തെളിച്ചം  വന്നില്ല .ഞാനതൊന്നും  സ്രെധ്ധിച്ചില്ല. പുറത്തിറങ്ങി , നടന്നു  പോകുന്ന വഴിയിലെ  എല്ലാവരുടെയും കൈകളിലേക്ക്  നോക്കിയാണ്  നടപ്പ് .എല്ലാവരുടെയും  കൈകളില്‍  നിറയെ  വരകള്‍ .ഒരു  കൈകളിലും  മറ്റൊരു  രേഖയും   തെളിയുന്നില്ല .എനിക്ക്  സമാധാനമായി . ഞാന്‍  വിചാരിച്ചു  .ഈ  നൂറ്റാണ്ടില്‍  മലയാളിക്ക്   വിധിച്ചതിതായിരിക്കും.മനസമാധാനം  നാസ്തി .

Sunday 27 May 2012

നൊസ്റ്റാള്‍ജിയ


  1. നൊസ്റ്റാള്‍ജിയ 


മൌനം  മിഴിനീരായി  പെയ്തൊരു 
തുലാവര്‍ഷ  സന്ധ്യയില്‍ 
ഇടിമുഴക്കങ്ങള്‍  വിടചൊല്ലിയ
വേനല്‍  സന്ധ്യയുടെ  കാഠിന്ന്യം
അരങ്ങൊഴിഞ്ഞ  നേരം 
വിരഹം  വിരൂപമാക്കിയ      
വിണ്ണില്‍ ,ഹൃദയം  ചൊല്ലിയ 
ഗ്രിഹാതുരത്ത്തിന്റെ  ഓര്‍മ്മകള്‍ 
പുതുമണ്ണിന്റെ  മണം  പുതപ്പിച്ച 
പുതുമഴയുടെ  ആതുരത  നിറഞ്ഞ 
ഈ  സുന്ദര  സന്ധ്യയെ  ആര്ദ്രമാക്കുന്നു.
എവിടെയൊക്കെയോ  തുടികള്‍  കൊട്ടുനുണ്ട് 
എവിടെയൊക്കെയോ  താരാട്ടുകള്‍  പാടുനുണ്ട് 
വാത്സല്യം  വാതായനം  തുറന്നു 
തണുത്ത  കാടായി  കുളുര്‍മയുണ്ടാക്കുനുണ്ട്
വിടചോല്ലിയ  വിരുന്നുകാര്‍ 
പൂങ്കാവനമായി  തിരിച്ചുവന്നെങ്കില്‍ 
ഓര്‍മയുടെ  കദളി  വാഴകൂട്ടം 
പഴുത്ത  പഴങ്ങളായി  മോഹിപ്പിക്കുണ്ട് 
തൊടിയില്‍  പഴം  ചക്കയുടെ  മണം 
എനിയുമെനിക്കൊര്‍ക്കുവാന്‍  വയ്യ 
അതെന്നെ മോഹിപ്പിക്കുന്നു 
പുറത്ത് കനത്ത മഴപെയ്യുനുണ്ട് 
എന്റെ  ആത്മാവ്  അതിനൊപ്പം 
ചെളിവെള്ളത്തില്‍  ഒഴുകിപോകട്ടെ 

Monday 21 May 2012

കള്ളന്‍


  കള്ളന്‍ 

പുറത്ത്  നേരിയ  ഇരുട്ട്  ,സന്ധ്യ  വഴിമാറുന്നു 
മഴക്കാറ്,കാറ്റും കൊളുമുണ്ട്
മിന്നലാട്ടവും  ഇടിമുഴക്കവും 
ഭയാശന്കകള്‍  എന്നെ    വേട്ടയാടുന്നു 
മിന്നലാട്ടത്തില്‍  ഒരു  കള്ളന്‍  ഒളിച്ചിരിക്കുന്ന  പോലെ 
പക്ഷെ  എന്നിലെ   ചെറിയ  കള്ളനു 
ഒരു  കണിക  പോലും  കണ്ടെത്താന്‍  കഴിഞ്ഞില്ല 
മനസ്സില്‍  ഭയമെന്ന വിത്ത്  വീണു  കഴിഞ്ഞിരിക്കുന്നു 
എത്രയോ  നാളായി    കള്ളന്‍  എന്നെ  പിന്തുടരുന്നതുപോലെ 
പകല്‍  വെളിച്ചത്തില്‍  ഒരദൃശ്യനായി 
മാനമോ  കനകമോ പ്രാണനോ 
എന്തുകവരനാണെന്ന്  ഇതുവരെ  തിരിച്ചറിഞ്ഞിട്ടില്ല 
പുറത്തെ  മഴയെ  കാറ്റ്  കൊണ്ടുപോകുന്നതുപോലെ 
എന്നെ  കവരന്നു  കൊണ്ട്  പോകാന്‍  കള്ളനു 
എന്ത്  ധൈര്യമാനുള്ളത് ,ആരവനുഅത്  നല്‍കി 
ഭയത്തെ  ഞാനെന്തിനെനില്‍  അടിച്ചേല്‍പ്പിക്കുന്നു 
എന്റെ  കരുത്തിനോളം  പോവില  അവന്റെ  കരുത്തു എന്നിട്ടും  ഭീതി  എന്റെ  പിന്നാലെ  നടക്കുന്നു 






Friday 4 May 2012


    ആത്മാവ് 

എന്റെ  ആത്മാവിനെ  തേടിയുള്ള 
യാത്രയിലായിരുന്നു  ഞാന്‍ .
പല  പുസ്തകങ്ങളും ,ആള്‍ക്കാരും 
അത്  നീതന്നെയനെന്നു  പറഞ്ഞു .
എന്നില്‍  എനിക്ക്  കണ്ടെത്താന്‍  കഴിഞ്ഞില്ല .
ഗുരുധ്വാരകളും അമ്പലങ്ങളും 
പള്ളികളും  ഞാന്‍  സന്ദര്‍ശിച്ചു .
ഹിമാലയ്തിലും  ജെരുസലെമിലും  മക്കയിലും  പോയി ,കണ്ടെത്തിയില്ല .
പരിക്ഷീണനായി  തിരിച്ചെത്തി .
എന്തിനുവേണ്ടിയായിരുന്നു    യാത്ര 
നിന്റെ  സുഖ  ജീവിതം  എന്തിനു  നീ 
അലച്ചിലുകള്‍ കിടയാക്കുന്നു ,മനസ്  ചോതിച്ചു .
എന്റെ  അസ്വസ്ഥതകള്‍ക്കു  മേല്‍  ആശ്വാസത്തിനായി
ഗ്രാമത്തിലെ  അരയാല്‍  തറയിലേക്കു  നടന്നു 
തണുത്ത  നേര്‍ത്ത  കാറ്റ് .
അറിയാതെ  ഉറങ്ങിപോയി ,
ശാന്തമായ   ഉറക്കം 
മനസും  ശരീരവും  പ്രകൃതിയോടു 
അലിഞ്ഞു ചേര്‍ന്നപോലെ 
നീണ്ട  ഉറക്കത്തിനു  ശേഷം 
ഏഴുനേറ്റപ്പോള്‍  മനസ്സ്  ശാന്തമായിരുന്നു
അപ്പോഴാണ്  ഞാനറിഞ്ഞത് 
 എന്റെ  ആത്മാവിടെയാനെന്നു
ദൈവം  ഞാന്‍  പിരക്കുംബോഴേ 
ഇവിടെ  കുടിയിരുത്തിയെന്നു .

Thursday 3 May 2012

prabatham.



അരയാല്‍ ഇലകള്‍ക് ഇടയില്‍ നിന്ന് 
ഒരു കൊച്ചു കിളി ചിലൈകുന്നു 
മെല്ലെ പുലരുന്ന രാവിനു 
മംഗള കര്‍മം പാടാന്‍ എന്നപോലെ.
സൂര്യന്‍ തനുപാര്‍ന്ന രാവില്‍ 
നെല്ലിന്‍ തണ്ടില്‍ തുടിച്ചു നില്‍കുന്ന 
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണം ച)ലിക്കുന്നു 
പുഴ നിസബ്ദമയോഴുകുന്നു 
എവിടെയാണീ രാവിന്‍  ശാന്തത നഷ്ടാകുന്നത് ?
ഫാക്ടറികള്‍ കലപില കൂടുമ്പോഴോ 
മാര്‍കേറ്റില്‍ തര്കികുംബോഴോ ?
റോഡില്‍ സ്സിണ്ടാബാദ് ഉയരുംബോഴോ ?
ശാന്തത എന്നത് ഇന്നിന്റെ നൂടണ്ടില്‍ 
ഒരു നഷ്ടസ്വപ്നം മാത്രം.

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...